മൂന്നാര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ, മുഖ്യനും മന്ത്രിമാരും കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ മൂന്നാറിന്റെ പേരില്‍ ഇഷ്ടം പോലെ ഉണ്ട ഇല്ല വെടികള്‍ ആകാശത്തേക്ക് ഉതിര്‍ക്കുകയാണ്. ആരും കൃത്യമായി ഒന്നും പറയുന്നില്ല, ഒരാള്‍ പിടിച്ചടക്കും എന്ന് പറയുമ്പോള്‍ വരുന്നവന്റെ കൈവെട്ടും എന്ന് മറ്റവന്‍, എന്നാല്‍ അവിടെ കൈയേറ്റം നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലതാനും. പിന്നെ എന്താണ് പ്രശ്നം, എന്തിനാണ് ഇവന്മാര്‍ പരസ്പരം പ്രസ്ഥാവാന യുദ്ദങ്ങള്‍ നടത്തി ഈ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്, കാര്യം നിസ്സാരം ഈ ചാനലുകളായ ചാനലുകളെല്ലാം അന്വേഷിച്ചു നിരവധി അനധികൃത കൈയേറ്റങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടു വന്നപ്പോള്‍ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വെച്ച് എന്തൊക്കെയോ പറയുന്നു, അല്ലാതെ നാടിനോടുള്ള സ്നേഹമൊന്നും അല്ല ഇവരുടെ പ്രസ്ഥാവനകള്‍ക്ക് പിറകില്‍ എന്ന് വ്യക്തം. പിന്നെ ഒരു കാര്യമുള്ളത് ഒരുകാലത്ത് പാവപ്പെട്ടവനും അടിസ്ഥാന വര്‍ഗ്ഗത്തിനും വേണ്ടി വാദിച്ചിരുന്ന, ഭൂ നിയമം കൊണ്ടു വന്നു നാട്ടില്‍ സോഷ്യലിസം നടപ്പാക്കാന്‍ നോക്കിയ നമ്മുടെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നായകന്മാര്‍ ഇന്ന് ടാറ്റയെ പോലുള്ള 'കുത്തക മുതലാളിമാര്‍ക്ക്' നമ്മുടെ ഭൂമി കട്ടുമുടിക്കാന്‍ കാവല്‍ നിന്നുകൊടുക്കുന്നത് കാണുമ്പോള്‍ ദോശൈകദൃക്കുകള്‍ പറയുംപോലെ കേരളത്തിലും വികസനം വരുന്നു എന്നതിന്റെ ലക്ഷണമാണോ ഇത് . ചിലപ്പോള്‍ ആവും.
2007 മെയ് മാസം 7 നാണ് ഒന്നാം ദൌത്യസംഘം അങ്ങ് മൂന്നാറില്‍ തങ്ങളുടെ പൊളിക്കല്‍ യജ്ഞം തുടങ്ങിയത്, കൊട്ടി ഘോഷത്തോടെ തുടങ്ങിയ ഒന്നാം ദൌത്യം വന്‍ മരങ്ങളെ പിഴുതെടുക്കാന്‍ തുടങ്ങി എന്ന് തോന്നിയപ്പോള്‍ ടാട്ടയുറെയും മറ്റും ചിലവില്‍ കഴിയുന്ന നമ്മുടെ പാര്‍ട്ടി നേതാകള്‍ക്ക് ഹാലിളക്കംതുടങ്ങി, അങ്ങിനെ ഒന്നാം ദൌത്യ സംഘം മൂന്നാറില്‍നിന്നും പിന്‍വലിഞ്ഞു..അല്ല പിന്‍ വലിച്ചു. അതിനെ പറ്റി ഇവിടെ കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ ...മലയാളികള്‍ ചാനലുകളില്‍ തല്‍സമയം കണ്കുളിര്‍ക്കെ കണ്ടാസ്വതിച്ചതാണല്ലോ ആ കലാ പരിപാടികളൊക്കെ , പക്ഷെ രണ്ടാം ദൌത്യം ആരംഭിക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ തന്നെ മൂന്നാറിലെ ചില മണിമാര്‍ എന്തിനാണ് ഇങ്ങിനെ ഉറഞ്ഞു തുള്ളുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല, ഇത് എനിക്ക് മാത്രമല്ല പല മലയാളികള്‍ക്കും ഉള്ള ഒരു സംശയമാണ്. സര്‍ക്കാര്‍ പറയുംപോലെ ആരെങ്കിലും അനധികൃതമായി വല്ല ഭൂമിയും കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പിടിച്ചു കൊള്ളട്ടെ എന്ന് വെച്ചാല്‍ പോരെ ഈ മണിമാര്‍ക്ക്‍. പകരം ഇടത് വലതു മണിമാര്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ കുരച്ചു ചാടാന്‍ എന്താണിവിടെ ഉണ്ടായത്. സര്‍ക്കാര്‍ പറയുന്നു ചെറുകിട കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കും എന്നാല്‍ ടാറ്റയെ പോലുള്ള വന്‍ ഭൂമികൈയേറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരും[പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നത് ആന കട്ടവനും അടയ്ക്ക കട്ടവനും കള്ളന്‍ തന്നെയാണെന്നാണ്!!!], ഇതിലെന്താ ഇത്ര വലിയ തെറ്റുള്ളത്. അങ്ങനെയല്ലേ വേണ്ടതും. പക്ഷെ ഇതൊന്നും നമ്മുടെ ഇടുക്കിയിലെ ഇടത് വലതു രാഷ്ട്രീയ നേതാകള്‍ക്ക് പിടിക്കുന്നില്ല. ടാട്ടയെപോലുള്ള വന്‍ കൈയെറ്റക്കാര്‍ അയ്യോ പാവങ്ങളാണെന്നാണ് മണിമാരുടെ വാദം.ഇതില്‍ മുന്നില്‍ നില്‍കുന്നത് എം എം മണി എന്ന സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഉടനെ പുറകെ വന്നു കെ എം മണി എന്ന ഐ എന്‍ ടി യു സി നേതാവും ദൌത്യസംഘ്ത്തിനെതിരെ. അടുത്ത് തന്നെ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടും അടുത്തത് നമ്മളാണ് ഭരിക്കേണ്ടത് എന്നുള്ളത് കൊണ്ടും കെ എം മണിയെ ചെന്നിത്തല വിരട്ടി നിര്‍ത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടു അതിയാനെ അങ്ങിനെയൊന്നും മുന്‍ നിരയില്‍ കാണാന്‍ കഴിയുന്നില്ല.
അങ്ങിനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ കാണുന്നത് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്നത്. ഇടുക്കിയുടെ പ്രതേകിച്ചു മൂന്നാറിന്റെ രക്ഷകനായി അവതരിച്ച ഈ അവതാരം ആരെയും വെറുതെ വിടുന്നില്ല, കണ്ടുകാണും ചാനലുകളില്‍ പുള്ളിക്കാരന്റെ കവല പ്രസംഘം , അതിയാന്‍ പറയുന്നതനുസരിച്ച് മൂന്നാറില്‍ പോയ ഒരൊറ്റ ഐ എ എസ് ഐ പി എസ് കാര്‍ക്കും ബുദ്ദിയോ വിവരമോ ഇല്ല എന്നാണ്. ആകെ ദൈവം തമ്പുരാന്‍ ബുദ്ദിയും വിവരവും കനിഞ്ഞുനല്‍കി അനുഗ്രഹിച്ച ഏക വ്യക്തി ഈ കിണറ്റിലെ തവളക്കാണ്. ഈ മണി അണ്ണന് ഇങ്ങനെ വിറളി പിടിക്കാന്‍ കാര്യമുണ്ടെന്നാണ് ചിലര്‍ അടക്കം പറയുന്നത്, കഴിഞ്ഞ മൂന്നാര്‍ ദൌത്യ സംഘം പൊളിക്കല്‍ പരിപാടി ആരംഭിച്ചത് കൃത്യമായി പറഞ്ഞാല്‍ 2007 മെയ് മാസം 7ന് ഈ മണി അണ്ണന്റെ സഹോദരന്‍ ലംബോധാരന്റെ അധീനതയിലുള്ള ഒരു അനധികൃത മൊബൈല്‍ ടവര്‍ ഇടിച്ചു നിരത്തികൊണ്ടാണ് പോലും, അന്ന് തൊട്ടു തുടങ്ങിയതാണ് ഈ അണ്ണന്റെ ചോറിച്ചല്‍, ദൌത്യ സംഘം എന്ന് കേട്ടാലേ നാവും പിന്നെ വേറെ എവിടെയൊക്കെയോ ചൊരിഞ്ഞു വരും ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ അമരക്കാരന്.
എനിക്കേറ്റം ഇഷ്ടപ്പെട്ട കാര്യം ഈ അണ്ണന്റെ കഴിഞ്ഞ ഒരു ദിവസം നടത്തിയ ഒരു കവല പ്രസംഘമാണ്. നിങ്ങളും കേട്ടുകാണും. എന്തായാലും പ്രസംഘത്ത്തിന്റെ പ്രസക്ത ഭാഗം ഇവിടെ കൊടുക്കാം....അതിങ്ങനെ..[ഒരു കവല ചട്ടമ്പിയുടെ ഹാളിലക്കത്തിന്റെ ടോണില്‍ വായിക്കുക]
".......ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ല,ക്രയ വിക്രയം പാടില്ല, ഒന്നും പാടില്ലത്രേ...ഐ എ എസ് പഠിച്ചെന്നു വെച്ച് വിവരമുണ്ടാകണമേന്നുണ്ടോ, ഉണ്ടോ... ഐ എസ് എന്ന് പറഞ്ഞാല്‍ എങ്ങിനാ, ജനങ്ങളുമായി ബന്ധപ്പെട്ടല്ലേ പ്രവര്ത്തിക്കുന്നെ, അങ്ങനല്ലേ...അവര്‍ക്ക് ഐ എ എസ് കൊടുത്തോര്‍ക്കിട്ടടിക്കണം, അതാണ് വേണ്ടത്. അവര് റവന്യു പ്രിന്‍സിപ്പല്‍ സിക്രട്ടരിയാ, ഇവിടെ നമ്മുടെ മന്ത്രിമാരെയെല്ലാം ഉപദേശിക്കുന്ന സാധനമാണ്, ഒരു കുട്ടിയുടുപ്പും ഇട്ടുകൊണ്ട് നില്‍കുന്നത് കണ്ടു സാധനം, വന്നപ്പം. മനസ്സിലായല്ലോ, അവരെഴുതികൊടുത്തതാ.അതിനെയും താങ്ങിക്കൊണ്ടു നടക്കുന്ന നമുടെ ഭരണക്കാരെ കുറിച്ച് ഓര്‍ക്കുമ്പോ എനിക്ക് ഹോ പരിതാപം തോന്നുന്നു.. " എങ്ങിനെ ഉണ്ട് നമ്മുടെ മണി അണ്ണന്റെ പ്രസംഘം, കൊള്ളാല്ലേ... ഇയാളും ഒരു രാഷ്ട്രീയക്കരനാണല്ലോ എന്നോര്‍ത്ത് ഹോ നമുക്ക് മലയാളികള്‍ക്ക് പരിതപിക്കം. മൂന്നാറെന്ന മലമൂട്ടിലെ കിണറ്റിലെ തവളയായ ഈ പുളുന്താന്‍ ചൊറിയന്‍ തവളയ്ക്ക് രാജ്യത്തെ പരമോന്നത ഉദ്യോഗങ്ങളില്‍ ഒന്നായ സിവില്‍ സര്‍വീസിലുള്ള ഒരാളെ കുറിച്ച് അതും ഒരു സ്ത്രീയെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കാന്‍ എന്ത് അര്‍ഹാതയാനുള്ളതെന്നോന്നും ആരും ചോദിച്ചേക്കല്ലേ.. ഇങ്ങനെയൊക്കെ ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സാണോ ഈ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ശങ്കയൊന്നും ഒരു മലയാളിക്കും ഉണ്ടാവില്ല എന്ന് എനിക്കറിയാം. കാരണം നാമിതെത്ര കണ്ടതാ, അല്ലെ... പിന്നെ കെ സുരേഷ് കുമാറിനെ കുറിച്ചും രാജു നാരായണ സ്വാമിയെ കുറച്ചും ഇങ്ങേരു പറയുന്നത് കേട്ടില്ലെന്നു വെക്കാം...അതല്ലേ നല്ലത്.
ഈ അണ്ണന്‍ ടാറ്റയുറെ ഔദ്യോഗിക വക്താവാണോ അതോ സി പി എമ്മിന്റെ നേതാവാണോ എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. അത്തരമാണ് ഇതിയാന്റെ മൊഴിവയക്കം. അങ്ങ് തിരുവനതപുരത്ത് ഒരു വിപ്ലവം തലയ്ക്കു പിടിച്ച മൂപ്പില്‍സ് നവീന മൂന്നാറെന്നും പറഞ്ഞു സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് സുഖിക്കുന്ന കള്ളന്മാരെ പിടിച്ചു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ദൌത്യസംഘത്തെ അയക്കുമ്പോള്‍ ഇങ്ങു മൂന്നാറില്‍ പുതിയകാല കോര്‍പ്പറേറ്റ് വിപ്ലവ നേതാവിന്റെ ശിങ്കിടിയായ ജില്ല സിക്രട്ടറി വരുന്നവരെ ജീവനോടെ തിരിച്ചയക്കില്ല എന്ന വാശിയിലാണ്. ഇനി ഇങ്ങേരെ ടാട്ടയും മറ്റും ചേര്‍ന്ന് കീശയിലാക്കിയോ എന്നു സാമാന്യ ജനം ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ.....ഇല്ലന്നേ ഞാന്‍ പറയൂ. കാരണം 300 കോടി യുടെ അഴിമതി ആരോപണവുമായി നടക്കുന്ന സംസ്ഥാന സിക്രട്ടറിയുടെ പാര്‍ട്ടി ജില്ല സെക്രട്ടറി ചുരുങ്ങിയത് ഒരു നൂറേക്കറെന്കിലും തട്ടിയെടുത്ത ടാട്ടക്കും മറ്റു ചോട്ടാ ബഡാ കൈയേറ്റക്കാര്‍ക്കും വേണ്ടി കുരച്ചു ചാടുകയെന്കിലും ചെയ്തില്ലെങ്കില്‍ പിന്നെ എന്തോന്നു വിപ്ലവം...അല്ലേ......ഇതാണ് പുതുയുഗ വിപ്ലവ ഗാഥകള്‍ അല്ലെ...സമ്മദിച്ചു സഖാക്കളെ സമ്മദിച്ചു....ലാല്‍ സലാം....
പിന്‍ കുറി::
"വരുന്നര്‍ക്കൊക്കെ കൊട്ടാനുള്ള ചെണ്ടയാണ് ഇടുക്കി ജില്ല എന്നൊന്നും ആരും കരുതേണ്ട" എം എം.മണി :: ഈ പേരും പറഞ്ഞു വിപ്ലവ പ്രസ്ഥാനമൊക്കെ വിട്ടു രാജ് താക്കരെയെയോ ബാല്‍ താക്കരെയെയോ പോയിക്കണ്ടു അനുഗ്രഹം വാങ്ങിച്ചു വല്ല "ഇടുക്കി നവ നിര്‍മാണ് സേനയോ" മറ്റോ ഉണ്ടാക്കി ജീവിച്ചു കൂടെ മണി സഖാവേ...
കേറിക്കിടക്കാൻ വീടും അച്ചിക്കും മക്കൾക്കും ചിലവിനും കൊടുക്കുന്ന റ്റാറ്റായെ തൊട്ടാൽ ഏത് മണിക്കും ചൊറിയും...:):):):)
ReplyDeleteഇന്ത്യാവിഷനിലെ’പൊളിട്രീക്സ്’എന്ന പരിപാടിയില്‍ ഇഷ്ടന്റെ പ്രകടനം കണ്ടിരുന്നു.ജില്ലാ സെക്രട്ടറിയാവാന്‍ പരമ’യോഗ്യന്‍‘.ഈ ലക്കം കലാകൌമുദിയിലും(1796)കക്ഷിയുടെ രക്തം തിളയ്ക്കുന്നതു കാണാം.കോണ്‍ഗ്രസ്സ് മണിയ്ക്ക് അത്ര ‘ഉശിരു’പോരാ.ടാറ്റ,ഹാരിസണ്‍,എന്നീ പാവം ചെറുകിട കര്‍ഷകരെ കണ്ണീരുകുടിപ്പിക്കാന്‍ വിപ്ലവപാര്‍ട്ടി വന്നാലും,തടയണം.അതുപോലാണോ..അഹങ്കാരികളായ ളാഹകോവാലനും കൂട്ടരും.അവരെ വെടിവെച്ചു തുരത്തേണ്ടതാണ്.വിപ്ലവകാരികളുടെ’മനസാക്ഷി’കൊണ്ട് അതുനടന്നില്ല.തളിപ്പറമ്പില്‍‘അളക്കാന്‍ വന്നവരെ’അളന്നു വിട്ടിട്ടുണ്ട്.കല്പറ്റയില്‍ കുടില്‍ കെട്ടി.വെച്ച്ടിവെച്ച്ടി..മുന്നോട്ട്..
ReplyDeleteപാര്‍ട്ടിക്കെതിരെ ചൊരിഞ്ഞു വരുന്ന ഇത് പോലോത്ത സ്വതന്ത്രന്മാരെ ഒരു പാടു കണ്ടിട്ടുണ്ട്. പാര്‍ട്ടി നേതാക്കളെ ചൊറിയാന്‍ തവളകലാകുന്ന ഇത്തരക്കാരെ എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല
ReplyDelete