23 December 2009

റേഡിയോ മാങ്കോയിലെ ലൌ ജിഹാദ്

മലയാള മനോരമയുടെ എഫ് എം ചാനലായ റേഡിയോ മാങ്കോയുടെ കോഴിക്കോട് സ്റ്റേശനിലെ ഒരു പൂവാലന്‍ റേഡിയോ ജോക്കി ഒരു മുസ്ലിം പെണ്‍കുട്ടിയെ കറക്കിയെടുത്ത് രെജിസ്റ്റെര്‍ കച്ചേരിയില്‍ ഒപ്പിട്ടത്രെ. പത്ര മുത്തശ്ശിമാര്‍ മുക്കിയ മറ്റൊരു വാര്‍ത്തയാണിത്, എത്ര മലയാളികള്‍ ഈ വാര്‍ത്ത കണ്ടെന്നറിയില്ല, സ്വതന്ത്രനെ സംബന്ധിച്ചേടത്തോളം ഇതൊരു വാര്‍ത്തയേ ആകുമായിരുന്നില്ല, കുറച്ച് കാലം മുന്‍പ് വരെ. പക്ഷെ പ്രേമവും വര്‍ഗ്ഗീയ വല്‍കരിക്കപ്പെടുന്ന ഈ കാ‍ലഘട്ടത്തില്‍ ഇതൊരു വാര്‍ത്ത ത്തന്നെയാണ്, പ്രത്യേകിച്ച് ‘ലൌ ജിഹാദ്’ എന്ന്പേരില്‍ കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ കിണഞ്ഞു ശ്രമിച്ച അച്ചായന്‍ പത്രത്തിന്റെ സ്താപനത്തില്‍ നിന്ന് തന്നെ ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും ഇതൊരു വാര്‍ത്തയാണ്. മാധ്യമ മുത്തശ്ശിമാരും സിന്‍ഡിക്കേറ്റ് പത്രങ്ങളും [കടപ്പാട് - പിണറായി സഖാവ്] ‘മുക്കിയ’ ആ വാര്‍ത്ത ഇങ്ങനെ-

"കോഴിക്കോട്: റേഡിയോ മാംഗോയിലെ മുത്തുഗവൂ (മുത്തം തരുമോ) പരിപാടിയുടെ അവതാരകന്‍ പ്രണയവല വീശി യുവതിയെ സ്വന്തമാക്കി. മലയാള മനോരമയുടെ എഫ്.എം ചാനലായ റേഡിയോ മാംഗോ അവതാരകന്‍ തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി 35 കാരനായ ദേവീപ്രസാദത്തില്‍ സജുവാണ് 19 കാരിയെ പ്രണയകുരുക്കില്‍ കുടുക്കി വിവാഹം കഴിച്ചത്. റേഡിയോ മാംഗോയില്‍ രാത്രി 10 മണി മുതല്‍ പ്രക്ഷേപണം ചെയ്യുന്ന 'മുത്തുഗവൂ' ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ച മുസ്ലിം യുവതിയെ അവതാരകന്‍ പിന്നീട് നിരന്തരം സ്വന്തം മൊബൈലില്‍നിന്ന് വിളിച്ച് വശീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റു വിവാഹാലോചനകള്‍ നടക്കുന്നതിനിടെ ഈ മാസം ഏഴിന് യുവതിയെ വീട്ടില്‍നിന്ന് കാണാതായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായാണ് യുവതി വീട്വിട്ടിറങ്ങിയത്. രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ്.എം ഓഫീസില്‍ പോലിസ് അന്വേഷിച്ചെത്തി. അവിടന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയേയും അവതാരകനേയും കസ്റ്റഡിയിലെടുത്ത് പോലിസ് കോടതിയില്‍ ഹാജരാക്കി. മകളെ ഹാജരാക്കുന്നത് കാണാനെത്തിയ മാതാവ് കൊയിലാണ്ടി കോടതിയില്‍ മോഹാലസ്യപ്പെട്ട് വീണു. കുന്ദകുളം രജിസ്റ്റര്‍ ഓഫീസില്‍വെച്ച് വിവാഹം കഴിച്ചതായുള്ള രേഖ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി യുവതിയെ സജുവിനോടൊപ്പം വിടുകയും ചെയ്തു."
.
എങ്ങനെയുണ്ട് കാര്യങ്ങളുടെ കിടപ്പ്, ഒരു മാപിള പെണ്ണിനെ ഒരുത്തന്‍ [മതം വ്യക്ത്മാക്കാന്‍ താല്പര്യമില്ല] അടിച്ചെടുത്താല്‍ അതില്‍ ഒരു ഗൂഡാലോചനയോ ജിഹാദോ കാണാ‍ത്ത ഈ മകാരം മഞ്ഞ പത്രങ്ങളുടെ തൊലിക്കട്ടി അപാരം എന്നല്ലാതെ എന്നാ പറയാനാന്നേ, ഓര്‍മ്മയില്ലേ പേജായ പേജെല്ലാം ലൌ ബോംബിനും, ലൌ ജിഹാദികളെ കണ്ടുപിടിക്കാനും നീക്കിവച്ച അച്ചായന്റെ പത്രം ‘ക മ’ എന്ന് എഴുതിക്കണ്ടില്ല, യുവ മിഥുനമ്മ്ങ്ങള്‍ക്ക് ഒരു അനുമോദനം പോലും. തന്റെ സ്താപനത്തിലെ ‘റോമിയോ ജിഹാദിയുടെ‘ കുസ്ര്തികള്‍ അച്ചായനും കൂട്ടരും അറിയാഞ്ഞിട്ടായിരിക്കും, പാവം, അല്ലെങ്കില്‍ മലയാളത്തിന്റെ സുപ്രഭാതം അതും നമ്മെ അറിയിച്ചേനെ.

പിന്നെ വേറൊരു രസകരമായ കാര്യം, കോടതിയില്‍ ഹാജരക്കിയ പ്രണയജോഡികളെ പ്രായപൂര്‍ത്തിയായതിന്റെ പേരില്‍ പെണ്‍കുട്ടിയെ കാമുകന്റെ കൂടെ പോവാന്‍ അനുവദിച്ചു പോലും. ഇവിടുന്ന് ഒരു ഒരുമാസം മുന്‍പ് വരെയുള്ള പത്രങ്ങള്‍ നമുക്കൊന്ന് മറിച്ച് നോക്കാം, ഇതു പോലെ പ്രണയിച്ച് കല്യാണം കഴിഞ്ഞ് ബന്ധുക്കളുടെ പരാതിയിന്മേല്‍ കോടതിയില്‍ ഹാജരാക്കിയ എത്ര പേരെ കോടതി ഇതുപോലെ കാമുകന്റെ കൂടെ വിട്ടിട്ടുണ്ട്, ഓ അത് ശരിയാണ് ,ആ ഹാജരാക്കപ്പെട്ടവരിലെല്ലാം പെണ്‍കുട്ടി അമുസ്ലിമും ആണ്‍കുട്ടി മുസ്ലിമുമായിരുന്നല്ലോ,, അപ്പോ പിന്നെ പെണ്‍ കുട്ടിയുടെ മാതാ പിതാക്കള്‍ക്ക് തങ്ങളുടെ പെണ്മക്കളെ ബ്രൈന്‍ വാഷ് ചെയ്ത്, കൌണ്‍സിലിങ്ങ് നടത്തി പിന്തിരിപ്പിക്കാന്‍ ചുരുങ്ങിയത് രണ്ടാ‍ഴ്ച സമയമെങ്കിലും കൊടുക്കാവുന്നതാണ്, അത് വരെ പെണ്‍ കുട്ടിയെ തങ്ങളുടെ കൂടെ താമസിപ്പിക്കാനും അവര്‍ക്ക് അവകാ‍ശമുണ്ട്. നേരെ മറിച്ച് അത് പെണ്‍കുട്ടി മുസ്ലിമും ആണ്‍കുട്ടി അമുസ്ലിമും ആണെങ്കില്‍ അതങ്ങനെ തന്നെ കിടക്കട്ടെ, നിയമം നിയമത്തിന്റെ വഴിക്ക് അല്ലാ പിന്നെ. നമ്മുടെ കോടതിയുടെ ഒരു കാര്യമേ. എന്തരോ വരട്ടെ, ഞാനൊന്നും പറയുന്നില്ലേ ശിവനേ, ശംഭോ മഹാദേവാ‍.............................

3 comments:

  1. സ്വതന്ത്ര, ആ മുസ്ലിം പെണ്ണിന്റെ മതം മാറ്റിയോ എന്ന് കൂടി അന്വേഷിച്ചു പറയു..
    ഞാന്‍ ഇതുവരെ കൂടുതല്‍ കണ്ടിടുള്ളത്: ഒരു നസ്രാണിയോ ഇസ്ലാമോ ആണ് കല്യാണം കഴിചിരുന്നത്തെങ്കില്‍ പെണ്ണിനേയും മതം മാറ്റിയേനെ! ലവ് ജിഹാദ് ഇടല്ലോ ചെയ്യുന്നേ? മതം മാറ്റിയില്ലേങ്കില്‍ പിന്നെന്ദു ജിഹാദ്!!

    ReplyDelete
  2. മറ്റൊരു അനോണിDecember 26, 2009 at 1:37 AM

    എന്റെ അനോണി ചേട്ടാ , ഇങ്ങനെ എത്ര ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നിര്‍ബന്ദിച്ചു മതം മാറ്റി എന്നും കുഉടി പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു, പിന്നെ ഹിന്ദു ചെക്കന്‍ കല്യാണം കഴിച്ച എത്ര മുസ്ലിം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ മതാചാരങ്ങള്‍ ചെയ്യാന്‍ പടുന്നുന്റ്റ് എന്നുകുടി അനോനിചെട്ടന്‍ ഒന്നന്വേഷിച്ചാല്‍ കൊള്ളാം .

    ReplyDelete
  3. അനിയന്‍ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ലല്ലോ!

    -സ്വന്തം അനോണി ചേട്ടന്‍

    ReplyDelete